muvattupuzha

എന്റെ മൂവാറ്റുപുഴ

പെരുമ്പടവം ശ്രീധരൻ

മൂവാറ്റുപുഴയെക്കുറിച്ചോർക്കുമ്പോൾ എന്തൊക്കെയാണ് എന്റെ മനസ്സിൽ അതിന്റെ ചിഹ്നങ്ങളായി തെളിയുന്നത് ?

മൂവാറ്റുപുഴയുടെ ചരിത്രം എവിടെ തുടങ്ങുന്നുവെന്നും അതിന്റെ സാംസ്‌കാരിക പാരമ്പര്യം എവിടം തൊട്ടാണെന്നും എനിക്കറിയില്ല. തീർച്ചയായും ആലോചിക്കാൻ കൊള്ളാവുന്ന ഒരു വിഷയമാണ് അത്.

ഒരു വിദ്യാർത്ഥിസമരത്തിന്റെ ഓർമ്മ

പി.എസ്.കരുണാകരൻ നായർ

1930 കളുടെ രണ്ടാം പകുതിയിൽ കേരളത്തിൽ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള സമരങ്ങളുടെ വേലിയേറ്റം തന്നെ ഉണ്ടായി. തിരുവതാംകൂറിൽ നിവർത്തന പ്രക്ഷോഭം അതിന്റെ പാരമ്യതയിലെത്തിയിരുന്നു. ഭരണത്തിൽ നിന്നും ഉദേ്യാഗസ്ഥമേഖലയിൽ നിന്നും മാറ്റി നിർത്തപ്പെട്ട ഈഴവ, ക്രിസ്ത്യൻ, മുസ്ലീം സമുദായങ്ങൾക്ക്  അർഹമായ സ്ഥാനം നേടിയെടുക്കുകയായിരുന്നു നിവർത്തനപ്രേക്ഷോഭത്തിന്റെ ലക്ഷ്യം. സി.കേശവൻ, ടി.എം.വർഗീസ്, കെ.സി.മാമ്മൻ മാപ്പിള, പി.കെ.കുഞ്ഞ്, വി.കെ.വേലായുധൻ, ഇ.ജോൺ ഫിലിപ്പോസ് തുടങ്ങിയവർ പ്രക്ഷോഭത്തിന്റെ മുൻനിരയിലുണ്ടായിരുന്നു. 

ചാക്കുന്നത്ത് ശ്രീ മഹാദേവക്ഷേത്രം ഇന്നലെ, ഇന്ന്

Research Desk

ഓം നമ: ശിവായ

മൂവാറിനു സമീപമാർന്നു വിലസും ദേശം

പവിത്രം ശിവം

ശ്രീവാഴും മുടവൂരതിന്നു തിലകച്ചാർത്തായ്  പ്രശോഭിച്ചിട്ടും

സാക്ഷാൽ വെള്ളിമലയ്ക്കു തുല്ല്യതയെഴും

ചാക്കുന്നിൽ വാഴും ശിവൻ

രക്ഷിക്കേണമതിന്നുഞാൻ തൊഴുതിടാം  ശ്രീ പാദപത്മങ്ങളെ

"എസ്എഫ്‌ഐ സിന്ദാബാദ് ! ഈങ്ക്വിലാബ് സിന്ദാബാദ് ! "

ഗോപി കോട്ടമുറിക്കൽ

എസ്എഫ്‌ഐ രൂപീകരണസമ്മേളനത്തിന്റെ (1970ൽ) സമാപനപ്രകടനത്തിൽ പങ്കെടുക്കുവാൻ ഞങ്ങൾ 37 പേർ തിരുവനന്തപുരത്തിനു പോയി.

പച്ചപെയിന്റടിച്ച നല്ല കാലപ്പഴക്കമുള്ള ഒരു വാൻ ആണ് യാത്രയ്ക്കായി ഏർപ്പാട് ചെയ്തിരുന്നത്. എല്ലാവർക്കും ഇരിയ്ക്കാൻ സീറ്റില്ലാത്തതിനാൽ കുറച്ചുപേർ കമ്പിയിൽ തൂങ്ങിനിന്നു. ഒന്നുരണ്ടു മണിക്കൂർ ഇരുപ്പുകഴിഞ്ഞ് ഇരിക്കുന്നവർ എഴുന്നേറ്റ് കമ്പിയിൽ തൂങ്ങി നിൽക്കും. അതുവരെ നിന്നവർ ഇരിയ്ക്കും.

പുഴയൊഴുകുന്ന ശബ്ദം !

ഗോപി കോട്ടമുറിക്കൽ

അന്നത്തെ ജൂൺ 16 ഒരു കള്ളനെപ്പോലെയാണ് കടന്നുവന്നത്. വട്ടം കൂടിയിരുന്നു സംസാരിക്കുന്നവരെ ഓരോരുത്തരെയായി അവൻ സൂക്ഷ്മനിരീക്ഷണം നടത്തിയിട്ടുണ്ടാവാം. ഒടുവിലൊരാളെ അതും അറിയപ്പെടുന്ന ഒരു ജനനേതാവിനെ തട്ടിയെടുക്കാനുള്ള നിശ്ചയദാർഢ്യത്തോടെ ഉച്ചകഴിയുംവരെ കാത്തുനിന്നിരുന്നു.

അതെ, അന്നു ആരും കാണാതെ മാറിനിന്ന് സ.എസ്‌തോസിനെ തട്ടിയെടുത്തുകൊണ്ടുപോയ ആ ജൂൺ 16.

തോരാതെ പെയ്യട്ടെ ! ഇടിമിന്നൽ മായരുതെ !

ഗോപി കോട്ടമുറിക്കൽ

"ഇന്നു രാവിലെ എറണാകുളം ജെട്ടിയിൽ നടന്ന പ്രതിഷേധപ്രകടനത്തിനു നേതൃത്വം വഹിച്ച സ.എ.കെ.ജിയെ പോലീസ് ക്രൂരമായി മർദ്ദിച്ചു." ജനാധിപത്യവും പൗരാവകാശവും തകർത്തെറിഞ്ഞ് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച ഭരണകൂടത്തിനെതിരെ പാർട്ടി ആഹ്വാനം ചെയ്ത സമരം ശക്തമായി നാടിന്റെ നാനാഭാഗങ്ങളിൽ നടന്നുവരികയാണ്."

മൂവാറ്റുപുഴയിലെ പാർട്ടികമ്മിറ്റിയിൽ സ.എൻ.കെ.റിപ്പോർട്ട് ചെയ്യുകയായിരുന്നു. അമ്പലക്കുന്നിലെ സദൻചേട്ടന്റെ പഴയ വീടിന്റെ മുകളിലെ ഇടുങ്ങിയ മുറി.

ഞങ്ങൾ ശ്വാസം അടക്കിപ്പിടിച്ചിരുന്നു. ഒളിവിൽ പ്രവർത്തിയ്ക്കുന്ന ഡിസി നേതാക്കൾ ചേർന്നെടുത്ത തീരുമാനമാണു റിപ്പോർട്ട് ചെയ്യുന്നത്.

മൂവാറ്റുപുഴയും ഞാനും ഓർമ്മകളിൽ ചിലതും

എസ്.കെ.മാരാർ

ആദ്യം പറയട്ടെ. ജീവിതത്തിൽ ഞാൻ ശാരീരികമായി നന്നായിരുന്നത് മൂവാറ്റുപുഴയിലെ താമസക്കാലത്തായിരുന്നു. ജോലിഭാരമുണ്ടായിരുന്നു. ജോലിക്കുശേഷമുള്ള അലഞ്ഞുതിരിയൽ ധാരാളമുണ്ടായിരുന്നു. ഹോട്ടൽഭക്ഷണം സുഖകരമായിരുന്നില്ല. എന്നിട്ടും ആരോഗ്യം അത്രയും മെച്ചപ്പെടാനുള്ള കാരണം മൂവാറ്റുപുഴയാറ്റിലെ കുളി തന്നെ. പെരുമ്പടവം ശ്രീധരനോടൊന്നിച്ച് പുഴക്കരക്കാവിനു സമീപത്തെ ത്രിവേണിസംഗമത്തിൽ കുളിച്ചുകയറുമ്പോൾ അന്നൊക്കെ തോന്നിയിരുന്ന ഉന്മേഷം ഗംഗയിലും പമ്പയിലും കുളിച്ചപ്പോൾ മാത്രമേ അനുഭവപ്പെട്ടിട്ടുള്ളൂ.

(വഴി) മൂവാറ്റുപുഴ

എം.ആർ.മനോഹരവർമ്മ

 

മൂവാറ്റുപുഴ എനിക്കന്യമായ സ്ഥലമല്ല. ഞാൻ ജനിച്ച കോട്ടയത്തുനിന്നും താമസിച്ച തൃക്കാരിയൂരിലേക്ക് സഞ്ചരിക്കുന്നത് മൂവാറ്റുപുഴ വഴിയാണ്. കോട്ടയത്തെ വീട്ടിലേക്ക് പോകുമ്പോഴൊക്കെ ഞാൻ മൂവാറ്റുപുഴയെ കണ്ടിരുന്നു - ചെറുപ്പം മുതലേ.

നാഡീസ്പന്ദനം നിശ്ചലമായ നാൽപ്പത്തെട്ടു മണിക്കൂർ

ഗോപി കോട്ടമുറിക്കൽ

അവിചാരിതമായാണ് ഞാൻ സ.സുരേന്ദ്രന്റെ 1990 ലെ ഡയറിക്കുറിപ്പ് വായിക്കാനിടയായത്. 
(സ.പി.സുരേന്ദ്രൻ നായർ - നാട്യങ്ങളില്ലാത്ത ഒരു പച്ച മനുഷ്യൻ. 70-ൽ പാർ'ി അംഗമായി. ശരിയെു തനിക്ക് തോന്നുന്ന എതു കാര്യവും ആരുടെ മുഖം കറുത്താലും വേണ്ടില്ല പറയേണ്ട സമയത്ത് പറഞ്ഞിരിക്കും. കൂത്താട്ടുകുളം പാർട്ടി എസി അംഗമായ നമ്മുടെ 'ചുള്ളൻ' സ.സുമിത്തിന്റെ അച്ഛൻ. ഇപ്പോൾ പെരുവംമുഴിയിൽ ഒരു ചെറിയ കട നടത്തുു)


1990 ഒക്‌ടോബർ 17 ബുധനാഴ്ച. സുരേന്ദ്രന്റെ കൈപ്പടയിലെഴുതിയ ഡയറിക്കുറിപ്പ് ഇങ്ങനെയായിരുു.

ഞാൻ മൂവാറ്റുപുഴക്കാരൻ

ജോർജ്ജ് ഓണക്കൂർ

ജീവിതത്തിന്റെ ത്വരിതഗതിക്കിടയിൽ ഇടയ്ക്കിടെ തിരിഞ്ഞുനോക്കാൻ ശ്രമിക്കാറുണ്ട്. നേരിട്ടു യുദ്ധം ചെയ്യുന്ന ധർമ്മമുറകൾ അപ്രത്യക്ഷമായിരിക്കുന്ന ഇക്കാലത്ത് പിന്നിൽ ആപത്തിന്റെ നിഴൽ വീഴുക സ്വാഭാവികം. പ്രതിരോധിക്കാൻ ഒന്നും എനിക്ക് കഴിവില്ല. ഒഴിഞ്ഞുമാറുക ശീലവുമല്ല. വിധിചിത്രത്തിനു വിധേയനാണ് എന്ന തോന്നൽ വിട്ടൊഴിയാത്ത ശക്തിയാണ് എപ്പോഴും. ആ വിധിയുടെ അനുശൾ#ാസനത്തിനു വഴങ്ങിയാണ് ജീവിതത്തെ ഇവിടം വരെ കൊണ്ടെത്തിച്ചത് എന്നും ഞാനോർക്കുന്നു.

Pages

Subscribe to RSS - muvattupuzha