മൂവാറ്റുപുഴ

സൂപ്പര്‍മാര്‍ക്കറ്റ് ബോയ്സ്

മോഹൻദാസ്‌

കണ്ടത്തില്‍ ക്രിക്കറ്റും ഫുട്ബോളും കളിച്ചിരുന്ന വെള്ളൂര്‍ക്കുന്നത്തെ പിള്ളേര്, സൂപ്പര്‍ മാര്‍ക്കറ്റ് ബോയ്സായി മാറിയത് പെട്ടെന്നാണ്. പാടശേഖരം ഇ. ഇ. സി. മാര്‍ക്കറ്റായി രൂപാന്തരം പ്രാപിച്ചത് പോലെയുള്ള ഒരു രൂപാന്തരപ്പെടലായിരുന്നു അത്. തട്ടുകളായി തിരിച്ച കൃഷിയിടങ്ങളില്‍ കൊയ്ത്തു കഴിഞ്ഞ് കുത്തിമറിഞ്ഞിരുന്നവര്‍ ഏക്കറുകളോളം ഒരേ പരപ്പില്‍ കിടക്കുന്ന മൈതാനസമാനമായ പ്രദേശത്തേയ്ക്ക് മാറ്റപ്പെടുന്നത് തീര്‍ച്ചയായും ഒരു രൂപാന്തരപ്പെടല്‍ തന്നെയാണ്.

ഒരു വിദ്യാർത്ഥിസമരത്തിന്റെ ഓർമ്മ

പി.എസ്.കരുണാകരൻ നായർ

1930 കളുടെ രണ്ടാം പകുതിയിൽ കേരളത്തിൽ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള സമരങ്ങളുടെ വേലിയേറ്റം തന്നെ ഉണ്ടായി. തിരുവതാംകൂറിൽ നിവർത്തന പ്രക്ഷോഭം അതിന്റെ പാരമ്യതയിലെത്തിയിരുന്നു. ഭരണത്തിൽ നിന്നും ഉദേ്യാഗസ്ഥമേഖലയിൽ നിന്നും മാറ്റി നിർത്തപ്പെട്ട ഈഴവ, ക്രിസ്ത്യൻ, മുസ്ലീം സമുദായങ്ങൾക്ക്  അർഹമായ സ്ഥാനം നേടിയെടുക്കുകയായിരുന്നു നിവർത്തനപ്രേക്ഷോഭത്തിന്റെ ലക്ഷ്യം. സി.കേശവൻ, ടി.എം.വർഗീസ്, കെ.സി.മാമ്മൻ മാപ്പിള, പി.കെ.കുഞ്ഞ്, വി.കെ.വേലായുധൻ, ഇ.ജോൺ ഫിലിപ്പോസ് തുടങ്ങിയവർ പ്രക്ഷോഭത്തിന്റെ മുൻനിരയിലുണ്ടായിരുന്നു. 

പുഴയൊഴുകുന്ന ശബ്ദം !

ഗോപി കോട്ടമുറിക്കൽ

അന്നത്തെ ജൂൺ 16 ഒരു കള്ളനെപ്പോലെയാണ് കടന്നുവന്നത്. വട്ടം കൂടിയിരുന്നു സംസാരിക്കുന്നവരെ ഓരോരുത്തരെയായി അവൻ സൂക്ഷ്മനിരീക്ഷണം നടത്തിയിട്ടുണ്ടാവാം. ഒടുവിലൊരാളെ അതും അറിയപ്പെടുന്ന ഒരു ജനനേതാവിനെ തട്ടിയെടുക്കാനുള്ള നിശ്ചയദാർഢ്യത്തോടെ ഉച്ചകഴിയുംവരെ കാത്തുനിന്നിരുന്നു.

അതെ, അന്നു ആരും കാണാതെ മാറിനിന്ന് സ.എസ്‌തോസിനെ തട്ടിയെടുത്തുകൊണ്ടുപോയ ആ ജൂൺ 16.

രാമംഗലം ശിവക്ഷേത്രം.

Research Desk

തിരുവതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ശിവക്ഷേത്രം. മൂവാറ്റുപുഴ നഗരത്തിന്റെ തിരക്കുകളിൽ നിന്നൊഴിഞ്ഞ് കാവുംപടിയിൽ പുഴക്കരക്കാവിനടുത്ത് സ്ഥിതി ചെയ്യുന്ന മഹാക്ഷേത്രമാണ് രാമംഗലം ശ്രീമഹാദേവ ക്ഷേത്രം. ധ്യാനനിരതനായിരിക്കുന്ന ശിവനാണ് ഇവിടത്തെ ആരാധനാമൂർത്തി. ഉപദേവനായി ഗണപതിയും, നൂറ്റാണ്ടുകളുടെ പഴക്കമുണ്ട് ഈ മഹാക്ഷേത്രത്തിന്. തിരുവതാംകൂർ മഹാരാജ്യത്തെ ഒരു നാട്ടുരാജ്യമായിരുന്നു തെക്കുംകൂർ. ഇന്ന് മൂവാറ്റുപുഴ വാട്ടർ അതോറിറ്റിയുടെ ആഫീസ് നിലനിൽക്കുന്ന സ്ഥലത്തായിരുന്നു തെക്കുംകൂർ നാട്ടുരാജാവിന്റെ കൊട്ടാരം.

മാറാടി , മൂവാറ്റുപുഴ പ്രദേശങ്ങളെക്കുറിച്ചുള്ള ചില വിവരങ്ങൾ

Research Desk

ബുദ്ധമതത്തിന്റെ പ്രാബല്യം അവസാനിക്കുന്നതുവരെ (എഡി 8-10) ഈ പ്രദേശങ്ങളിൽ ബുദ്ധ ജൈനമത വിശ്വാസികളുണ്ടായിരുന്നു. കുരുമുളക്, ചുക്ക്, കറുവാപ്പട്ട മുതലായ സുഗന്ധദ്രവ്യങ്ങളുടെ വ്യാപാരം നടത്തിയിരുന്നു. കല്ലിൽ ക്ഷേത്രപുര (ജൈനമതത്തിന്റേത്) അയ്യപ്പൻ കാവുകളും (ബുദ്ധക്ഷേത്രങ്ങൾ) ആദ്യകാഘട്ടത്തിന്റെ അവശിഷ്ടങ്ങളാണ്. എഡി 8-ാം നൂറ്റാണ്ടിൽ വേദമതം പ്രബല്യം നേടി. ബുദ്ധമതാനുയായികുളം ജൈനമതക്കാരും വടക്കേ ഇന്ത്യിൽ നിന്ന് ധാരാളമായി കുടിയേറിയിട്ടുണ്ട് ബി.സി ആറാം നൂറ്റാണ്ടുമുതൽ ബുദ്ധമതത്തിന്റെ അനുയായികൾ തെക്കോട്ട് സഞ്ചരിച്ചു. വടക്കുപടിഞ്ഞാറൻ ഇൻഡ്യയിൽ നിന്നും ഇൻഡ്യയുടെ കിഴക്കേതീരത്തു നിന്നും ധാരാളം പേർ ഇവിടെ കുടിയേറി.

തൃക്കാമ്പുറം - സഞ്ചരിക്കുന്ന വാദ്യകലാ എന്‍സൈക്ലോപീഡിയ

മോഹൻദാസ്‌

കേരളീയ സാംസ്ക്കാരിക പൈതൃകത്തിന്‍റെ പെരുമ പേറുന്ന ക്ഷേത്രകലാരൂപങ്ങളുടെ ഭൂമികയാണ് എറണാകുളം ജില്ലയിലെ രാമമംഗലം എന്ന ഗ്രാമം. ഷട്കാല ഗോവിന്ദ മാരാര്‍ മുത‌ല്‍ തൃക്കാമ്പുറം കൃഷ്ണന്‍കുട്ടി മാരാ‌ര്‍ വരെ ഈ ഗ്രാമത്തിന്‍റെ സന്തതികളാണ്. 1111 മേടം 15 ന് കിഴിതിരിതുരുത്തി ഇല്ലത്ത് രാമ‌ന്‍ നമ്പൂതിരിയുടെയും തൃക്കാമ്പുറം മാരാത്ത് ലക്ഷ്മിക്കുട്ടിയുടെയും മകനായി പുണര്‍തം നക്ഷത്രത്തി‌ല്‍ കൃഷ്ണന്‍കുട്ടി മാരാ‌ര്‍ ജനിച്ചു. രാമമംഗലത്തെ മാരാത്ത് ഗൃഹങ്ങളില്‍ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് പഞ്ചവാദ്യം, സോപാന സംഗീതം, പരിഷവാദ്യം, മേളം, കളമെഴുത്തും പാട്ടും എന്നിങ്ങനെ ഏതെങ്കിലുമൊന്നി‌ല്‍ ശിക്ഷണം നേടാതെ തരമില്ല.

ജ്ഞാനസന്നിധിയില്‍ തൊഴുകൈയ്യോടെ

മോഹൻദാസ്‌
പി.എസ്.രാജേഷ്

ഡി. ശ്രീമാ‌ന്‍ നമ്പൂതിരി... സാഹിത്യവും സമൂഹവും വേണ്ടത്ര അറിയാതെപോയ മഹാപണ്ഠിതന്‍‍. മൂവാറ്റുപുഴ, പെരിങ്ങഴ കൊട്ടുക്കല്‍ മനയിലെ പഴയ നാലുകെട്ടില്‍ എഴുതി നിറച്ച അക്ഷരക്കെട്ടുകളുമായി ലാളിത്യത്തിന്‍റെ വിശുദ്ധിയോടെ ജീവിക്കുന്ന വലിയ മനുഷ്യനെ എപ്പോഴും, ആര്‍ക്കും ചെന്നു കാണാം. പാണ്ഠിത്യഗര്‍വില്ലാതെ, തൊഴുകൈയ്യോടെ അദ്ദേഹം ഇറങ്ങി വരും. മഹാഭാഗവതം, സാമവേദം, അഥര്‍വ്വവേദം, ഉപനിഷത്തുകള്‍, സംസ്കൃത സാഹിത്യചരിത്രസംഗ്രഹം തുടങ്ങി, ഗരിമ നിറഞ്ഞ സംസ്കൃത സാഹിത്യത്തിന്‍റെ വൈജ്ഞാനികാനുഭൂതി മലയാളത്തിലേക്ക് അയത്നലളിതമായി പകര്‍ത്തിയെഴുതിയ മനുഷ്യനാണിദ്ദേഹം.

മൂവാറ്റുപുഴ ജില്ല - ഇനിയും സാക്ഷാത്ക്കരിക്കപ്പെടാത്ത ആഗ്രഹം

മോഹൻദാസ്‌

ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റിയൊന്നില്‍ - അതായത് ഉദ്ദേശം പതിന‌‍ഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രസിദ്ധീകരിച്ച വോയ്സ് ഓഫ് മേള അടുത്തയിടെ കാണുവാനിടയായി. ഓഫ്‌സെറ്റ് പ്രസ്സും, ആധുനീക സാങ്കേതികവിദ്യയുടെ പിന്‍ബലവുമൊന്നുമില്ലാതെ കൈയ്യിലൊതുങ്ങുന്ന ചെറിയ പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ചിരുന്ന ആ ലക്കത്തിന്‍റെ എഡിറ്റോറിയലി‌ല്‍‍ അന്നത്തെ ചീഫ് എഡിറ്ററായിരുന്ന ശങ്കരന്‍ നായര്‍ സാ‌ര്‍ മൂവാറ്റുപുഴ ജില്ലാ രൂപീകരണത്തെക്കുറിച്ച് ആശങ്കപ്പെടുന്നുണ്ട്. ഇത്രയും വര്‍ഷം കഴിഞ്ഞിട്ടും നമുക്ക് സാക്ഷാത്ക്കരിക്കാനാവാത്ത ഒരു ആഗ്രഹമായി തുടരുന്ന ഒന്നു തന്നെയാണ് ഇന്നും ജില്ലാ രൂപീകരണം.

Subscribe to RSS - മൂവാറ്റുപുഴ