രാഷ്ട്രീയം

ചുവന്ന നക്ഷത്രം വരച്ച വെള്ളക്കൊടി

കെ എം ദിലീപ്‌

വൈകീട്ട് സ്‌കൂൾ വിട്ട് വീട്ടിലേയ്‌ക്കെത്തുമ്പോൾ സ്വീകരണമുറിയിൽ രണ്ട് ഖദർധാരികൾ അച്ഛനോടൊപ്പം ഇരിക്കുന്നു. കവലയിൽ ത്രിവർണ്ണ പതാക കൊടിമരത്തിൽ ഉയർത്തിയിരിക്കുന്ന ഓഫീസിനു മുന്നിൽ മിക്കവാറും കാണാറുള്ള മുഖം. പേരറിയില്ല. അച്ഛന്റെ സുഹൃത്തുക്കളാണെന്ന് തോന്നുന്നു.

പുറത്ത് തൂക്കിയിരുന്ന ബാഗ് കട്ടിലിലേയ്ക്ക് വലിച്ചെറിഞ്ഞ് അടുക്കളയിലേയ്‌ക്കോടി. വയറുകത്തുന്നു. അമ്മ അടുപ്പിന്റെ അരികിൽ നിന്ന് പഴംപൊരി വറുത്തുകോരുന്നു. അരികിലിരിക്കുന്ന പാത്രത്തിൽ നല്ല ചൂടൻ പഴംപൊരി.

ഓടിച്ചെന്ന് ഒരെണ്ണം എടുത്തു. കൈത്തണ്ടയ്ക്ക് ഒരടി.

"പോയി കൈകഴുകിയിട്ട് വാടാ."

Tags: 
sfi

ഒരു വിദ്യാർത്ഥിസമരത്തിന്റെ ഓർമ്മ

പി.എസ്.കരുണാകരൻ നായർ

1930 കളുടെ രണ്ടാം പകുതിയിൽ കേരളത്തിൽ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള സമരങ്ങളുടെ വേലിയേറ്റം തന്നെ ഉണ്ടായി. തിരുവതാംകൂറിൽ നിവർത്തന പ്രക്ഷോഭം അതിന്റെ പാരമ്യതയിലെത്തിയിരുന്നു. ഭരണത്തിൽ നിന്നും ഉദേ്യാഗസ്ഥമേഖലയിൽ നിന്നും മാറ്റി നിർത്തപ്പെട്ട ഈഴവ, ക്രിസ്ത്യൻ, മുസ്ലീം സമുദായങ്ങൾക്ക്  അർഹമായ സ്ഥാനം നേടിയെടുക്കുകയായിരുന്നു നിവർത്തനപ്രേക്ഷോഭത്തിന്റെ ലക്ഷ്യം. സി.കേശവൻ, ടി.എം.വർഗീസ്, കെ.സി.മാമ്മൻ മാപ്പിള, പി.കെ.കുഞ്ഞ്, വി.കെ.വേലായുധൻ, ഇ.ജോൺ ഫിലിപ്പോസ് തുടങ്ങിയവർ പ്രക്ഷോഭത്തിന്റെ മുൻനിരയിലുണ്ടായിരുന്നു. 

"എസ്എഫ്‌ഐ സിന്ദാബാദ് ! ഈങ്ക്വിലാബ് സിന്ദാബാദ് ! "

ഗോപി കോട്ടമുറിക്കൽ

എസ്എഫ്‌ഐ രൂപീകരണസമ്മേളനത്തിന്റെ (1970ൽ) സമാപനപ്രകടനത്തിൽ പങ്കെടുക്കുവാൻ ഞങ്ങൾ 37 പേർ തിരുവനന്തപുരത്തിനു പോയി.

പച്ചപെയിന്റടിച്ച നല്ല കാലപ്പഴക്കമുള്ള ഒരു വാൻ ആണ് യാത്രയ്ക്കായി ഏർപ്പാട് ചെയ്തിരുന്നത്. എല്ലാവർക്കും ഇരിയ്ക്കാൻ സീറ്റില്ലാത്തതിനാൽ കുറച്ചുപേർ കമ്പിയിൽ തൂങ്ങിനിന്നു. ഒന്നുരണ്ടു മണിക്കൂർ ഇരുപ്പുകഴിഞ്ഞ് ഇരിക്കുന്നവർ എഴുന്നേറ്റ് കമ്പിയിൽ തൂങ്ങി നിൽക്കും. അതുവരെ നിന്നവർ ഇരിയ്ക്കും.

പുഴയൊഴുകുന്ന ശബ്ദം !

ഗോപി കോട്ടമുറിക്കൽ

അന്നത്തെ ജൂൺ 16 ഒരു കള്ളനെപ്പോലെയാണ് കടന്നുവന്നത്. വട്ടം കൂടിയിരുന്നു സംസാരിക്കുന്നവരെ ഓരോരുത്തരെയായി അവൻ സൂക്ഷ്മനിരീക്ഷണം നടത്തിയിട്ടുണ്ടാവാം. ഒടുവിലൊരാളെ അതും അറിയപ്പെടുന്ന ഒരു ജനനേതാവിനെ തട്ടിയെടുക്കാനുള്ള നിശ്ചയദാർഢ്യത്തോടെ ഉച്ചകഴിയുംവരെ കാത്തുനിന്നിരുന്നു.

അതെ, അന്നു ആരും കാണാതെ മാറിനിന്ന് സ.എസ്‌തോസിനെ തട്ടിയെടുത്തുകൊണ്ടുപോയ ആ ജൂൺ 16.

തോരാതെ പെയ്യട്ടെ ! ഇടിമിന്നൽ മായരുതെ !

ഗോപി കോട്ടമുറിക്കൽ

"ഇന്നു രാവിലെ എറണാകുളം ജെട്ടിയിൽ നടന്ന പ്രതിഷേധപ്രകടനത്തിനു നേതൃത്വം വഹിച്ച സ.എ.കെ.ജിയെ പോലീസ് ക്രൂരമായി മർദ്ദിച്ചു." ജനാധിപത്യവും പൗരാവകാശവും തകർത്തെറിഞ്ഞ് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച ഭരണകൂടത്തിനെതിരെ പാർട്ടി ആഹ്വാനം ചെയ്ത സമരം ശക്തമായി നാടിന്റെ നാനാഭാഗങ്ങളിൽ നടന്നുവരികയാണ്."

മൂവാറ്റുപുഴയിലെ പാർട്ടികമ്മിറ്റിയിൽ സ.എൻ.കെ.റിപ്പോർട്ട് ചെയ്യുകയായിരുന്നു. അമ്പലക്കുന്നിലെ സദൻചേട്ടന്റെ പഴയ വീടിന്റെ മുകളിലെ ഇടുങ്ങിയ മുറി.

ഞങ്ങൾ ശ്വാസം അടക്കിപ്പിടിച്ചിരുന്നു. ഒളിവിൽ പ്രവർത്തിയ്ക്കുന്ന ഡിസി നേതാക്കൾ ചേർന്നെടുത്ത തീരുമാനമാണു റിപ്പോർട്ട് ചെയ്യുന്നത്.

ടി.എം.യൂസഫ് (റൂഹി യൂസഫ്)

Research Desk

1928 ഫെബ്രുവരി 24ന് വെള്ളിയാഴ്ച തെറ്റിലമാരിയിൽ മൈതീന്റെയും ബീമയുടെയും 14 മക്കളിൽ ഏറ്റവും ഇളയആളായി ജനിച്ചു. മൂവാറ്റുപുഴ ടൗൺ യു.പി.സ്‌കൂളിലും തൊടുപുഴ സെന്റ്‌മേരീസ് സ്‌കൂളിലുമായി വിദ്യാഭ്യാസം. 

നാഡീസ്പന്ദനം നിശ്ചലമായ നാൽപ്പത്തെട്ടു മണിക്കൂർ

ഗോപി കോട്ടമുറിക്കൽ

അവിചാരിതമായാണ് ഞാൻ സ.സുരേന്ദ്രന്റെ 1990 ലെ ഡയറിക്കുറിപ്പ് വായിക്കാനിടയായത്. 
(സ.പി.സുരേന്ദ്രൻ നായർ - നാട്യങ്ങളില്ലാത്ത ഒരു പച്ച മനുഷ്യൻ. 70-ൽ പാർ'ി അംഗമായി. ശരിയെു തനിക്ക് തോന്നുന്ന എതു കാര്യവും ആരുടെ മുഖം കറുത്താലും വേണ്ടില്ല പറയേണ്ട സമയത്ത് പറഞ്ഞിരിക്കും. കൂത്താട്ടുകുളം പാർട്ടി എസി അംഗമായ നമ്മുടെ 'ചുള്ളൻ' സ.സുമിത്തിന്റെ അച്ഛൻ. ഇപ്പോൾ പെരുവംമുഴിയിൽ ഒരു ചെറിയ കട നടത്തുു)


1990 ഒക്‌ടോബർ 17 ബുധനാഴ്ച. സുരേന്ദ്രന്റെ കൈപ്പടയിലെഴുതിയ ഡയറിക്കുറിപ്പ് ഇങ്ങനെയായിരുു.

Religion is the opium of the people

ഇന്ദ്രസേന

വാളെടുത്തു വെട്ടേണ്ട സമയത്ത് മനുഷ്യന്‍ ചിന്തിക്കുന്നു.. എനികായി ദൈവം നീതി നിര്‍വഹിക്കും.. എനിക്കായി ദൈവം പക തീര്‍ക്കും.. എന്റെ ദുഃഖങ്ങള്‍ ദൈവത്തിനു ഞാന്‍ നല്‍കുന്നു.. അവന്‍ അത് പരിഹരിച്ചു തരും.. പ്രവാചകന്മാരും മന്ത്രവാദികളും ദൈവ പ്രതി പുരുഷന്മാര്‍ ആയി മധ്യസ്ഥ പ്രാര്‍ഥന നടത്തുന്നു.. സംസ്കൃതത്തില്‍ , അറബിയില്‍, ലാറ്റിനില്‍ ,, അവര്‍ ദൈവത്തോട് നമ്മുടെ പ്രശ്നങ്ങള്‍ പറയുന്നു .. മതം മനുഷ്യനെ എങ്ങിനെ ഉത്ത പുരുഷന്‍ അല്ലാതെ ആക്കുന്നു എന്ന് ഉള്ളതിന് ഒരു ഉത്തമ ഉദാഹരണം പറയാം നന്മ നിറഞ്ഞ മറിയം മുപ്പതു പ്രാവശ്യം ചൊല്ലി കൊന്ത എത്തിച്ചു കിടന്നോളൂ..

തീവ്രവാദികള്‍ക്ക് മതമില്ല

മോഹൻദാസ്‌

ബാംഗ്ലൂരിലും അഹമ്മദാബാദിലും, ഇപ്പോള്‍ ദില്ലിയിലും സാധാരണക്കാരായ ജനങ്ങളെ സ്ഫോടനം നടത്തി കൊല്ലുന്നതിലൂടെ എന്ത് സന്ദേശമാണ് ഭീകരവാദികള്‍ രാഷ്ട്രത്തിന് നല്‍കുന്നത്? നിരപരാധികളായ ജനങ്ങള്‍ കൊല്ലപ്പെട്ടപ്പോള്‍ അത് നമ്മുടെ മനസ്സിലുണ്ടാക്കിയ വികാരം എന്താണ്? വിശ്വസിക്കുന്ന ആദര്‍ശത്തിനു വേണ്ടി തന്നെയാണോ ഇത്തരം മനുഷ്യത്ത്വരഹിതമായ പ്രവൃത്തിക‌ള്‍? ആരെയാണ് വിശ്വസിക്കുക? പരിചയപ്പെടുന്നവരെയെല്ലാം സംശയദൃഷ്ടിയോടെ കണ്ട് എത്രനാള്‍ കാലം കഴിക്കും? വിദ്യാസമ്പന്നരായ, ബുദ്ധിമതികളായവരുടെ ഊര്‍ജ്ജസ്വലമായ യുവത്വം ഇത്തരം വിധ്വംസക പ്രവര്‍ത്തികള്‍ക്കായി വിനിയോഗിക്കുന്നതിന് ഉത്തരവാദികളാര്?

Pages

Subscribe to RSS - രാഷ്ട്രീയം