Regional

ഇ. ഇ. സി. മാര്‍ക്കറ്റ് - ഫ്ലാഷ് ബാക്ക്

മോഹൻദാസ്‌

മൂവാറ്റുപുഴ ഇ. ഇ. സി. മാര്‍ക്കറ്റ് ഏതാണ്ട് 16ല്‍ പരം ഏക്കറിലാണ് വ്യാപിച്ച് കിടക്കുന്നത്. യൂറോപ്യന്‍ എക്കണോമിക്ക് കൗണ്‍സിലിന്റെ സാമ്പത്തിക സഹായത്തോടെ ഒരുപാട് പ്രതീക്ഷകളും വാഗ്ദാനങ്ങളുമായാണ് ഈ സ്ഥലം ഏറ്റെടുക്കുകയും മണ്ണിട്ട് നികത്തി ഇന്ന് കാണുന്ന സ്ഥിതിയിലാക്കിയതും. ഈ സ്ഥലം ഏതാണ്ട് 25 വര്‍ഷമേ ആയുള്ളൂ ഈ രൂപത്തിലായിട്ട്. ഇതിന്റെ തുടര്‍ച്ചയായ കണ്ടങ്ങള്‍ കൃഷിയില്ലാതെ, മണ്ണിട്ട് നികത്തുന്നതും കാത്ത് മാര്‍ക്കറ്റിന് ചുറ്റും കിടപ്പുണ്ട്. ആരൊക്കെയോ കണ്ണുകള്‍ തുറന്നിരിക്കുന്നതിനാല്‍ അവിടം ജെ.സി.ബി.യ്ക്കും ടിപ്പറിനും എത്താനാവാത്ത തുരുത്തുകളായി അവശേഷിക്കുന്നു.

സൂപ്പര്‍മാര്‍ക്കറ്റ് ബോയ്സ്

മോഹൻദാസ്‌

കണ്ടത്തില്‍ ക്രിക്കറ്റും ഫുട്ബോളും കളിച്ചിരുന്ന വെള്ളൂര്‍ക്കുന്നത്തെ പിള്ളേര്, സൂപ്പര്‍ മാര്‍ക്കറ്റ് ബോയ്സായി മാറിയത് പെട്ടെന്നാണ്. പാടശേഖരം ഇ. ഇ. സി. മാര്‍ക്കറ്റായി രൂപാന്തരം പ്രാപിച്ചത് പോലെയുള്ള ഒരു രൂപാന്തരപ്പെടലായിരുന്നു അത്. തട്ടുകളായി തിരിച്ച കൃഷിയിടങ്ങളില്‍ കൊയ്ത്തു കഴിഞ്ഞ് കുത്തിമറിഞ്ഞിരുന്നവര്‍ ഏക്കറുകളോളം ഒരേ പരപ്പില്‍ കിടക്കുന്ന മൈതാനസമാനമായ പ്രദേശത്തേയ്ക്ക് മാറ്റപ്പെടുന്നത് തീര്‍ച്ചയായും ഒരു രൂപാന്തരപ്പെടല്‍ തന്നെയാണ്.

മുളവൂരിലെ ജലമലിനീകരണം - ഇലാഹിയ എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥികൾക്ക് ഗുരുതരമായ ഭീഷണി

News Desk

മൂവാറ്റുപുഴ മുളവൂരിൽ പ്രവർത്തിക്കുന്ന ഇലാഹിയ എഞ്ചിനീയറിംഗ് കോളേജിന്റെ ജലസ്രോതസ്സായ കിണർവെള്ളം പ്ലൈവുഡ് കമ്പനിയിൽ നിന്നുള്ള മാലിന്യങ്ങൾ ഒഴുകി ചേർന്ന് മാലിന്യമായി. 
മാരകമായ ഫോർമാലിൻ 200 ഡിഗ്രി സെൽഷ്യസിൽ ചൂടാക്കിയാണ് പ്ലൈവുഡ് ഒട്ടിക്കുത്. ഇത് കൈകാര്യം ചെയ്യുന്നതിൽ എന്തെങ്കിലും വീഴ്ചയുണ്ടായാൽ പ്ലൈവുഡ് കമ്പനിയിൽ നിന്ന് 2 മീറ്റർ ദൂരമുള്ള കിണറിൽ മാലിന്യം ഒഴുകിയെത്തുകയും തുടർന്നുണ്ടാകുന്ന ദുരന്തം പ്രവചനാതീതമാണ്.

രാമംഗലം ശിവക്ഷേത്രം.

Research Desk

തിരുവതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ശിവക്ഷേത്രം. മൂവാറ്റുപുഴ നഗരത്തിന്റെ തിരക്കുകളിൽ നിന്നൊഴിഞ്ഞ് കാവുംപടിയിൽ പുഴക്കരക്കാവിനടുത്ത് സ്ഥിതി ചെയ്യുന്ന മഹാക്ഷേത്രമാണ് രാമംഗലം ശ്രീമഹാദേവ ക്ഷേത്രം. ധ്യാനനിരതനായിരിക്കുന്ന ശിവനാണ് ഇവിടത്തെ ആരാധനാമൂർത്തി. ഉപദേവനായി ഗണപതിയും, നൂറ്റാണ്ടുകളുടെ പഴക്കമുണ്ട് ഈ മഹാക്ഷേത്രത്തിന്. തിരുവതാംകൂർ മഹാരാജ്യത്തെ ഒരു നാട്ടുരാജ്യമായിരുന്നു തെക്കുംകൂർ. ഇന്ന് മൂവാറ്റുപുഴ വാട്ടർ അതോറിറ്റിയുടെ ആഫീസ് നിലനിൽക്കുന്ന സ്ഥലത്തായിരുന്നു തെക്കുംകൂർ നാട്ടുരാജാവിന്റെ കൊട്ടാരം.

കലാകേന്ദ്ര ഫൈൻ ആർട്‌സ് അക്കാദമി

Research Desk

 കലാസാംസ്‌കാരിക രംഗത്തെ നൂതന സങ്കല്പങ്ങൾ കോർത്തിണക്കി കലാപഠനരംഗത്ത് കലാകേന്ദ്ര ഫൈൻ ആർട്‌സ് അക്കാദമി 1986 ൽ തുടക്കം കുറിച്ചു. സുകുമാരകലകൾക്ക് ശാസ്ത്രീയപരിശീലനം നൽകുന്നതും തൊഴിലധിഷ്ഠിത കലാപഠനം നടത്തുന്നതുമായ കേരളത്തിലെ അപൂർവ്വം ഗവ.അംഗീകൃത സ്ഥാപനങ്ങളിൽ ഒന്നാണ് കലാകേന്ദ്ര. മൂവാറ്റുപുഴയിലെ ഏകസ്ഥാപനവും. പരിശീലനത്തിലൂടെ ഒട്ടനവധി പേർക്ക് ഒരു തൊഴിൽമേഖല ഈ സ്ഥാപനത്തിലൂടെ ലഭിച്ചിട്ടുളളതും പുത്തൻതലമുറയിൽപ്പെട്ട പല കലാകാരന്മാരും കലാകേരളത്തിന് സംഭാവന ചെയ്യുവാൻ കഴിഞ്ഞിട്ടുള്ളതും അഭിമാനത്തോടെ ഈ വേളയിൽ സ്മരിക്കുന്നു.

Tags: 

മൂവാറ്റുപുഴ വാട്ടർ സപ്ലൈ സ്‌കീം

Research Desk

കാൽനൂറ്റാണ്ടിനു മുൻപ് - മൂവാറ്റുപുഴ പട്ടണം വില്ലേജ് യൂണിയൻ ആയിരുന്ന സമയത്ത് ആരംഭം കുറിച്ച ഈ സ്‌കീം - മൂവാറ്റു‘പുഴ’എന്ന പേര് വാട്ടർ സപ്ലൈ സ്‌കീം നടപ്പാക്കുന്നതിന് ഒരു തടസ്സം. ‘പുഴ’യുള്ള മൂവാറ്റുപുഴയിൽ ജലക്ഷാമം എങ്ങിനെ ഉണ്ടാകും എന്ന് അധികൃതർക്ക് സംശയം ഉണ്ടായതിന്റെ പേരിലും ഒരു കാലത്ത് ഉപേക്ഷിച്ചിരുന്ന ഈ പദ്ധതി - മൂവാറ്റുപുഴ മുനിസിപ്പാലിറ്റിയിലെ അടുത്ത കാൽ നൂറ്റാണ്ട് കാലത്തെ വർദ്ധനവിനെ മുന്നിൽ കണ്ടുകൊണ്ട് രൂപം കൊടുത്ത ഇപ്പോഴത്തെ ഈ പദ്ധതി അടുത്ത ഒന്നു രണ്ടു മാസത്തിനകം പൂർത്തിയാക്കുവാൻ പോകുകയാണ്.

Tags: 

മൂവാറ്റുപുഴ ജില്ല - ഇനിയും സാക്ഷാത്ക്കരിക്കപ്പെടാത്ത ആഗ്രഹം

മോഹൻദാസ്‌

ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റിയൊന്നില്‍ - അതായത് ഉദ്ദേശം പതിന‌‍ഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രസിദ്ധീകരിച്ച വോയ്സ് ഓഫ് മേള അടുത്തയിടെ കാണുവാനിടയായി. ഓഫ്‌സെറ്റ് പ്രസ്സും, ആധുനീക സാങ്കേതികവിദ്യയുടെ പിന്‍ബലവുമൊന്നുമില്ലാതെ കൈയ്യിലൊതുങ്ങുന്ന ചെറിയ പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ചിരുന്ന ആ ലക്കത്തിന്‍റെ എഡിറ്റോറിയലി‌ല്‍‍ അന്നത്തെ ചീഫ് എഡിറ്ററായിരുന്ന ശങ്കരന്‍ നായര്‍ സാ‌ര്‍ മൂവാറ്റുപുഴ ജില്ലാ രൂപീകരണത്തെക്കുറിച്ച് ആശങ്കപ്പെടുന്നുണ്ട്. ഇത്രയും വര്‍ഷം കഴിഞ്ഞിട്ടും നമുക്ക് സാക്ഷാത്ക്കരിക്കാനാവാത്ത ഒരു ആഗ്രഹമായി തുടരുന്ന ഒന്നു തന്നെയാണ് ഇന്നും ജില്ലാ രൂപീകരണം.

മുല്ലപ്പെരിയാ‌ര്‍ - ജീവന്‍റെയും ജലത്തിന്‍റെയും രാഷ്ട്രീയം

മോഹൻദാസ്‌

മുല്ലപ്പെരിയാ‌‌ര്‍ ഡാമിന്‍റെ ചരിത്രം പരിശോധിച്ചാ‌‌ല്‍, ഇതുണ്ടാക്കിയ കാലം മുത‌‌ല്‍ വിവാദങ്ങ‌‌ള്‍ സൃഷ്ടിച്ചിരുന്ന ഒന്നാണ് എന്ന് കാണാ‌ന്‍ കഴിയും. ഈ ഡാം നിര്‍മ്മിക്കുവാ‌ന്‍ മുന്‍കൈയ്യെടുത്ത അന്നത്തെ മദ്രാസ് പ്രസിഡന്‍സിയിലെ ബ്രിട്ടീഷുകാരനായ ക്യാപ്റ്റ‌‌ന്‍ പെന്നിക്ക്വിക്കിന് നിര്‍മ്മാണ ഘട്ടത്തി‌ല്‍ തന്നെ പലതവണ തിരിച്ചടി നേരിടേണ്ടി വന്നു. രണ്ട് തവണ, ഡാമിന്‍റെ പണി പൂര്‍ത്തിയാകുന്ന ഘട്ടത്തി‌ല്‍, അതുവരെയുണ്ടാക്കിയ ഭാഗം വെള്ളപ്പാച്ചിലി‌ല്‍ ഒലിച്ചുപോയി.

മീനച്ചില്‍ പദ്ധതിക്ക് വേണ്ടി മൂവാറ്റുപുഴയാറിനെ കൊല്ലേണ്ട

മോഹൻദാസ്‌

മൂവാറ്റുപുഴയാറിലെ ജലം ഉപയോഗിച്ച്, അശാസ്ത്രീയമായ ഒരു പദ്ധതി നടപ്പാക്കുന്നതിനായി ബഡ്ജറ്റില്‍ തുക ഉള്‍ക്കൊള്ളിച്ചതു വഴി, മൂവാറ്റുപുഴയാറിന്‍റെ തീരത്ത് ജീവിക്കുന്ന ജനസമൂഹമുള്‍പ്പടെ, ഒരു വലിയ ജനത ആശങ്കയിലായിരിക്കുകയാണ്. ജനപ്രതിനിധികളും പൊതുജനങ്ങളും ഈ പദ്ധതിയുടെ ദോഷവശങ്ങളെക്കുറിച്ച് ആശങ്കാകുലരാണ്. മുന്‍പ്, വിദഗ്ധസമിതി പഠിച്ച്, പ്രായോഗീകമല്ലെന്ന് വിധിയെഴുതിയ പദ്ധതി വീണ്ടും നടപ്പാക്കുവാന്‍ തുനിയുന്നതിന് പിന്നിലുള്ള വികാരമെന്തായിരിക്കണം?

Subscribe to RSS - Regional