കുഞ്ചന്‍ നമ്പ്യാര്‍

പുസ്തക പരിചയം

തുള്ളന്‍ പ്രസ്ഥാനം
കേരളത്തിലെ ക്ഷേത്ര കലയോട് ബന്ധപെട്ടു കിടക്കുന്ന ഒരു ഭക്തി ഗാന രൂപം ആണ്
അമ്പലനഗളില്‍ സംസ്കൃതം മാത്രം പ്രചാരത്തില്‍ ഇരുന്നപ്പോള്‍
ദേവി സ്തുതികളും കീര്തങ്ങളും മന്ത്രങ്ങളും എല്ലാം ദേവ ഭാഷയില്‍
കഴകക്കാര്‍ വളര്‍ത്തി എടുത്ത ഗാന രൂപമാണ്‌ തുള്ളല്‍ .
നമ്പൂതിരിമാരെയും തമ്പുരക്കന്മാരെയും തുറന്നു കളിയാക്കാന്‍
കൂത്തും തുള്ളലും..ആരംഭിച്ചു എന്നതാണ് വാസ്തവം
.ഹരികഥ കാലക്ഷേപവും യാഗങ്ങളും നടക്കുന്ന സ്ഥലങ്ങളിലും
സാധാരണക്കാര്‍ ഈ ചാക്യാന്മാരെയും നംബ്യാന്മാരെയും കാണാന്‍ കൂട്ടം കൂടി നിന്നു
ശുദ്ധ മലയാളത്തില്‍ ഉള്ള കണക്കിന് കൊള്ളുന്ന കളിയാക്കല്‍
അതായിരുന്നു തുള്ളല്‍
അതിലെ മുന്‍ നിരക്കാരന്‍ ആയിരുന്നു കുഞ്ചന്‍ നമ്പ്യാര്‍
നമ്പ്യാരെ കുറിച്ച് അല്‍പ്പം ആവാം ഇനി

കൂത്ത് കേള്‍ക്കാന്‍ ഇരുന്നവരെ ഇങ്ങോട്ട് ആകര്‍ഷിക്കാന്‍ ആയിരുന്നു പുള്ളിയുടെ ശ്രമം
കാലനില്ലാത്ത കാലം എന്നൊരു തുള്ളല്‍ കഥയുണ്ട്
അതിലെ രസകരമായ ചില ഭാഗങ്ങള്‍..
പണ്ട് കേട്ടതാണ് ഇതാ
അഞ്ഞൂറ് വയസുള്ളോരപ്പൂപ്പന്‍ മാരുമിപ്പോള്‍
കുഞായിട്ടിരിക്കുന്നോ
രപ്പൂപ്പന വര്കുണ്ട്
അങ്ങിനെ വയസന്മാരുടെ ഒരു ലോകം
അത് സതി മരിച്ചപ്പോള്‍ ശിവന്‍ ചെയ്ത ഒരു കടും കൈ കൊണ്ട് സംഭവിച്ച കാര്യങ്ങള്‍ ആണ്
അത് പോലെ തന്നെ വളരെ രസകരമാണ് ഭീമന്റെ അഹങ്കാരം തീര്‍ക്കുന്ന ഹനുമാന്‍
ചിരം ജീവിയായ ഹനുമാന്‍ വഴിയില്‍ ഒരു വയസ്സന്‍ കുരങ്ങന്‍ ആയി നടിച്ചു കിടക്കുകയാണ്..
പാഞ്ചാലി ക്കായി പൂവിനു പോവുകയാണ്
കല്യാണ സൌഗന്ധികം ഓട്ടന്‍ തുള്ളല്‍
കേട്ടവര്‍ മറക്കില്ല
... നമ്മുടെ മാര്‍ഗെ കിടക്കുന്ന മര്‍ക്കട നീയങ്ങു മാറി കിടാ ശടാ
പൂര് വംശത്തില്‍ പിറന്നു വളര്‍ന്നൊരു പൂരുഷ ശ്രേഷ്ട്ടന്‍
വൃകോദര നെന്നൊരു വീരനെ കേട്ടറി വില്ലെ നിനക്കെടോ
വീരനാ മധെഹ മിധേഹ മോര്ക്കാ നീ
എന്നാ വീരസ്യം കേട്ടിട്ടുംവൃദ്ധ വാനരനു ഒരു കുലുക്കവുമില്ല
കണ്ണും തിരിയ ശരീരം വിറക്കുന്നു
ദണ്ണം പലതുണ്ട് പൊയ്യല്ല മാനുഷ

അത് കൊണ്ട് മകനെ നീ ആ വാല് എടുത്തങ്ങു മാറി വച്ചിട്ട് പൊയ്ക്കോ എന്നായി ഹനുമാന്‍
എന്നിട്ടോ
അനങ്ങാന്‍ പറ്റുമോ
ഇല്ല
"കണ്ട വസ്തുക്കളില്‍ കാംക്ഷ ഉണ്ടായവള്‍
കൊണ്ട് വാ കൊണ്ട് വാ എന്ന് കല്പ്പികുകയും
ശണ്ട കൂടീട് മെന്നോര്‍ത്തു ഭയപെട്ടു മണ്ടി തുടങ്ങുമെ നിങ്ങളും തല്‍ ക്ഷണം"
എന്ന് ഭീമനെ കണക്കിന് കളിയാക്കുകയും ചെയ്യുന്നു
അത് പോലെ പല ഭാര്യമാരുള്ള കൃഷന് ഒരു പണി കൊടുക്കാന്‍ നാരദര്‍ ആഗ്രഹിക്കുന്നു
ഇപ്പോള്‍ മറ്റേ ഭാര്യയുടെ അടുത്താണ് കൃഷ്ണന്‍ എന്ന് പറയാം എന്ന് വിചാരിച്ചു അന്തപുരങ്ങളില്‍ നാരദര്‍ മാറി മാറി കയറി
എന്നാലോ
"ചതുരന്‍ കൃഷ്ണനും ഒരു സുന്ദരിയും ചതുരകം വൈക്കുന്നത് കണ്ടു
വട്ടന്‍ കൃഷ്ണനും ഒരു സുന്ദരിയും വട്ടങ്കം വൈക്കുന്നത് കണ്ടു
നീളന്‍ കൃഷണനും ഒരു സുന്ദരിയും നീളങ്കം വൈക്കുന്നത് കണ്ടു "
അങ്ങിനെ അങ്ങിനെ

സ്യമന്തകം
സ്യമന്തകം ആണ് നമ്പ്യാരുടെ ഒരു മാസ്റെര്‍ പീസ്‌ എന്ന് തന്നെ പറയാം
സത്രജിത്തിനു സൂര്യന്‍ ഒരു രത്നം സമ്മാനിക്കുന്നു
എത്റെട്ടു ഭാരം ധനം തരുന്നു ഒരു ഭംഗിയുള്ള രത്നം.കൃഷ്ണന്‍ ആണല്ലോ രാജാവ്
പുള്ളി സത്രജിത്തിനോട് ചെന്ന് പറഞ്ഞു
നീ ഈ രത്നം ഇവിടെ സൂഖിച്ചാല്‍ ശരിയാവില്ല,ഞാന്‍ രാജാവല്ലേ ഞാന്‍ സൂഖിക്കാം അവിടെയാണ് ഇത് സേഫ് എന്നൊക്കെ
സത്രാജിത്തു അത് കേട്ടില്ല.
അത്രമാത്രം തപസ്സു ചെയ്തു നേടിയ മണി എങ്ങിനെ കൈ വിടും
ഒരു ദിവസം അനിയന്‍ പ്രസേനന്‍ ഈ രത്നം കഴുത്തില്‍ അണിഞ്ഞു കാട്ടില്‍ വേട്ടക്കു പോയി
അവിടെ വച്ച് പ്രസേനനെ ആരോ കൊന്നു
രത്നവും അടിച്ചു മാറ്റി
മലയാളമല്ലേ ദേശം
ഇപ്പോള്‍ നമ്മുടെ മാധ്യമങ്ങള്‍ അടിച്ചു വിടുന്ന പോലെ സ്കൂപ്പുകള്‍ അങ്ങിനെ വെളിയില്‍ വരാന്‍ തുടങ്ങി
അച്ഛനും അമ്മയും എല്ലാം മക്കളെ താക്കീത് കൊടുത്ത് വിടാന്‍ തുടങ്ങി
മക്കളെ നിങ്ങള്‍ കൃഷ്ണനുമായി കളിക്കരുത് കൂട്ട് കൂടരുത്

"അരി പോയാല് മതുണ്ടാക്കീടാം
തുണി പോയാല് മതുണ്ടാക്കീടം
പ്രാണന്‍ പോയാലുണ്ണികളെ
പുനരുണ്ടാകില്ലെ ന്നമ്മ പറഞ്ഞു"

മാത്രമല്ല

"കണ്ടാലിരക്കുന്ന മനുഷ്യനുണ്ടോ
കപ്പാന്‍ മടിക്കുന്നു തരം വരുമ്പോള്‍ "

എന്നൊരു കൂട്ടി ചേര്‍ക്കലും
ഏതോ മണിയങ്ങു സത്രജിത്തിന്നങ്ങു ജാതാദരം
പണ്ട അരുളി പോലും ആ മണി ദിന മണി അന്തരീക്ഷ മണി

"പ്രസേനനെ നീ കൊല ചെയ്തില്ലേ
സ്യമന്തകം മണി മോഷ്ട്ടിചില്ലേ "

എന്ന് ആളുകള്‍ ചോദിക്കാനും തുടങ്ങി
പിന്നെ കൃഷ്ണന്‍ ഇതെല്ലാം കേട്ട് മണി അന്വേഷിച്ചു പോവുകയാണ്.
ഉല്‍ കാട്ടില്‍ പ്രസേനന്റെ ശവം കിടന്നിടത്ത് നിന്നു നോക്കി ചെല്ലുമ്പോള്‍ ഒരു സിംഹം ചത്തു കിടക്കുന്നു
പിന്നെയും ചെല്ലുമ്പോള്‍ ഒരു വൃദ്ധ വാനരന്‍
ജാംബവാന്‍
അയാളുടെ ഗുഹയില്‍ ഉണ്ട് രത്നം
വാനര പിള്ളേര്‍ക്ക് കളിക്കാന്‍ കൊടുത്തിരിക്കുകയാണ് ആ മണി

"എട്ടെട്ടു ഭാരം ധനം തരുന്നീടുന്ന
ചട്ടറ്റ രത്നത്തിനൊട്ടല്ല സങ്കടം "
എന്താ കാര്യം..ഇങ്ങനെ വാനര പിള്ളേര്‍ ഇട്ടു തട്ടി കളിക്കുന്നതില്‍
പിന്നെ ജാമ്പവാനുമായി വലിയ യുദ്ധം ..
പിന്നെ സത്യഭാമ പരിണയം..
കൂടെ ഒരു രാക്ഷസന്‍ തടവില്‍
പാര്‍പ്പിച്ചിരുന്ന പതിനാറായിരം രാജ കുമാരികളെ മോചിപ്പിക്കല്‍
അവരെ എല്ലാവരെയും പരിഗ്രഹം
അങ്ങിനെ കൃഷ്ണന്‍ തെറ്റി ധാരണകള്‍ അകറ്റി തിരിച്ചു വരുന്നു
നമ്പ്യാരെ പോലെ നായന്മാരെ ഇത് പോലെ കളിയാക്കിയ വേറൊരു കവി ഇല്ലാ എന്ന് തന്നെ പറയാം .
"പടക്ക് പിന്‍പും പന്തിയില്‍ മുന്‍പും ,,
എന്നൊരു പ്രയോഗം തന്നെ പുള്ളിയുടെ ആണ്
നായര്‍ സ്ത്രീകളുടെ ഹുങ്കും വന്പും അഹങ്കാരവും താന്‍ പോരിമയും..
അതും കാണാതെ പോകുന്നില്ല
.അവരുടെ പൊങ്ങച്ചവും രഹസ്യ സേവയും എല്ലാം കവിതകളില്‍ അങ്ങിനെ തെളിഞ്ഞു വരും
വൈകീട്ട് നായര്‍ വരുമ്പോള്‍ ഊണ് കാലമായിട്ടില്ല
അങ്ങേര്‍ക്കു വന്ന ഒരു ദേഷ്യം .
വീട്ടിലുള്ള സര്‍വ സാധനവും അങ്ങേര്‍ നശിപ്പിച്ചു
പിന്നെ ഇതൊന്നും പോരാഞ്ഞു അമ്മി എടുത്തു കിണറ്റില്‍ ഇട്ടു
"അത് കൊണ്ടരിശം തീരാഞ്ഞവന
പുരയുടെ ചുറ്റും മണ്ടി നടന്നു "
എന്നാണ് കവി പറയുന്നേ
"പത്തു നൂറു മനുജന്മാര്‍ വീട് കുത്തി കവരുമ്പോള്‍
ഉത്തരത്തിന്‍ മുകളേറി പാര്‍ത്തു പോലും കുഞ്ഞി രാമന്‍ "
എന്ന് ഭീരുവായ നായരെ കളിയാക്കുകയും ചെയ്യുന്നു
അതി പ്രതാപവന്മാരായ തിരുവിതാംകൂര്‍ രാജാവിന്റെ കൂടെ കൂടി കവി
അപ്പോള്‍ ദിവസം രണ്ടെകാലും കോപ്പും എന്ന് രാജാവ് ചാര്‍ത്തിച്ചു കൊടുത്തു.
രണ്ടേകാല്‍ ഇടങ്ങഴി അരിയും
അതിനു ചേര്‍ന്ന ഉപ്പു മുളക് വെളിച്ചെണ്ണ ഇത്യാദി സാധനങ്ങള്‍
കൊട്ടാരം കലവറയില്‍ നിന്ന് വാങ്ങി കൊള്ളാന്‍ അനുമതി കിട്ടി
എന്നാല്‍ കലവറക്കാരന് (പണ്ടാല നായര്‍ )സംശയം
രണ്ടേകാല്‍ എന്നതൊരു പൂര്‍ണ അളവല്ലല്ലോ
"രണ്ടേ കാലെന്ന് കല്‍പ്പിച്ചു
ഉണ്ടോ കാലെന്നു പണ്ടാല
ഉണ്ടീലിന്നിത്ര നേരവും"
എന്നൊരു ഓല എഴുതി രാജാവിനു കൊടുത്ത് പോല്‍
രാജാവിന് അത് നന്നാ സുഖിച്ചു കേട്ടോ

"മുന്‍പേ ഗമിക്കുന്നൊരു ഗോവു തന്റെ
പിന്‍പേ ഗമിക്കും ബഹു ഗോക്കളെല്ലാം "

"നിന്നോതിക്കന്‍ മുള്ളും നേരം
ഉണ്ണികള്‍ മരമേറീട്ടും മുള്ളും "

ഇതെല്ലാം കൈരളിക്കു തന്നത് നംബിയാര്‍ ആണ്

"കേട്ടീലയോ കിഞ്ചന വര്‍ത്തമാനം
നാട്ടില്‍ പൊറുക്കാന്‍ എളുതല്ല മേലില്‍
വേട്ടക്കു പോയാനൊരു യാദവന്‍ പോല്‍
കൂട്ടം തിരിഞ്ഞിട്ടവനെകനായി പോല്‍
അവന്റെ കണ്ട്ടത്തില്‍ അണിഞ്ഞ രേത്നം
കവര്‍ന്നു കൊണ്ടാശു ഗമിച്ചു പോലും
പ്രസേണനെ കൊന്നവാനാര് താന്‍ പോല്‍
പ്രസേനനെ കൊന്നവ്നീശ്വരന്‍ താന്‍ "

നമ്പ്യാരുടെ ക്ലാസിക് വരികള്‍ ആണ്
ഇപ്പോള്‍ നമ്മുടെ പോള്‍ മുത്തൂറ്റ് കൊലക്കേസ്
മാധ്യമങ്ങള്‍ കൈ കാര്യം ചെയ്ത അതെ രീതി
അതെ അതാണ്‌ നമ്പ്യാര്‍
പകരം വൈക്കാന്‍ വേറെ ഒരാള്‍ ഇന്ന് വരെ ഇല്ല

Tweet