സാഹിത്യം

Oh! My Dr. Uncle

ആരതി അജയൻ

ഒരു ചെറിയ കുട്ടിയാണ് 'മീന' അവൾക്ക് പത്ത് വയസ്സായപ്പോഴേക്കും അവൾ ഒരു ആസ്തമ രോഗിയായി മാറികഴിഞ്ഞിരുന്നു. അവളുടെ അച്ഛനും അമ്മയ്ക്കും  മകളുടെ ഈ അവസ്ഥ കണ്ട് ദു:ഖം തോന്നി. അവർ അവളെ ഒരു ഡോക്ടറെ കാണിക്കാൻ തീരുമാനിച്ചു. 

അങ്ങനെ അവർ ഡോ. ഹെയറിയെ കാണാൻ കാനഡയിലേക്ക് പോയി. അവിടെ ചെന്ന് ഡോക്ടറെ കാര്യങ്ങൽ ബോധിപ്പിച്ചു. ഡോക്ടർ മീനയെ ഏറ്റെടുത്തു. അദ്ദേഹം മീനയുടെ മാതാപിതാക്കളെ കാനഡയിലെ അദ്ദേഹത്തിന്റെ റിസോർട്ടിൽ താമസിപ്പുച്ചു. മീനയെ അദ്ദേഹത്തിന്റെ ആശുപത്രിയിലും.

യഥാർത്ഥ യുദ്ധവും പട്ടാളക്കാരനും

ആരതി അജയൻ

എന്റെ ജീവിതത്തിൽ പല സംഭവങ്ങളും നടന്നിട്ടുണ്ട്. അതിൽ ഈ ജന്മം മറക്കാനാവാത്തത് 1999 കാർഗിൽ യുദ്ധവും ഇന്ത്യ -പാക് അതിർത്തിയോട് ചേർന്ന് കിടക്കുന്ന കാശ്മീരിലെ 'സയാ' ഗ്രാമവും അവിടുത്തെ ജനങ്ങളുടെ സ്‌നേഹപരിചരണവും. 

1999 ജൂലൈ 8 നാണ് ഞാൻ ഹിന്ദു പത്രത്തിൽ റിപ്പോർട്ടറായി ചുമതല ഏറ്റത്. അന്ന് എനിക്ക 25 വയസ്സ്. എന്ത് കണ്ടാലും അത് ഒരല്പം കൂടി ഊതിപ്പെരുപ്പിച്ച് ജനങ്ങളുടെ ഉള്ളിൽ തീ വിതറി, അവരുടെ ഉള്ളിലെ രോഷം കാണുവാനായിരുന്നു എന്റെ യുവത്യം കുറിക്കുന്ന കണ്ണുകൾക്ക് അന്നിഷ്ടം.

നിരോധനം

ഇന്ദ്രസേന

ഏഴാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ആ നിരോധനം വീട്ടില്‍ മുഴങ്ങിയത്. കൊച്ചു വലുതായി. ഇനി പുറത്തു കളിക്കാന്‍ വിടേണ്ട. പിന്നെ അമ്മക്ക് കണ്ണെത്തുന്ന അകലത്തില്‍ മാത്രമായി എന്റെ ലോകം ചുരുങ്ങി മുന്‍വശത്തെ വിശാലമായ വയലില്‍ നോക്കി സ്വപ്നം കാണാം.. വീടിനു പിറകിലെ വലിയ മലയില്‍ കശു അണ്ടി പറിക്കാന്‍ പോകാം. അയല്‍ വീടുകളില്‍ കളിക്കാന്‍ പോകാന്‍ പറ്റില്ല.

കിളി വന്നു വിളിച്ചപോള്‍

ഇന്ദ്രസേന

പുരുഷന്മാര്‍ എഴുതുന്ന സ്ത്രീ പക്ഷ രചനകള്‍.. മിക്കതും സ്ത്രീയെ അറിയാതെ .. അവളുടെ മനസ് അറിയാതെ എഴുതുന്നതാവാം എന്നാല്‍ പ്രഗല്‍ഭര്‍ എഴുതുമ്പോള്‍ നമ്മള്‍ ചിന്തിച്ചു പോകും.. എങ്ങിനെ അറിഞ്ഞു.. എങ്ങിനെ ഇത്ര കൃത്യംമായി ഊഹിച്ചു എന്ന് .. മുകുന്ദന്‍ അങ്ങിനെ ഒരാള്‍ ആണ് കിളി വന്നു വിളിച്ചപ്പോള്‍ ഒത്തിരി ചര്‍ച്ച ചെയ്യപ്പെട്ടിട്ടില്ല.. ലില്ലി..എം ഡീ ചെയ്യുന്നു.. കോടീശ്വരന്റെ ഒറ്റ മകള്‍ .. അച്ഛന്റെ പുതിയ കാറില്‍.. തിരിച്ചു നഗരത്തിലേക്കു പോവുകയാണ് വൃദ്ധനും വിസ്വതനും ആയ അച്യുതന്‍ നായര്‍ ആണ് വണ്ടി ഓടിക്കുന്നത്.. നഗരത്തില്‍ എത്താന്‍.. കാട്ടില്‍ കൂടി ഒരു വഴി ഉണ്ട് .. അതിലെ പോകാം എന്നവള്‍ പറയുന്നു ..

ഇനി ഞാന്‍ ഉറങ്ങട്ടെ

ഇന്ദ്രസേന

പി .കെ ബാലകൃഷ്ണന്‍ മഹാ ഭാരതം അതിന് ഭാഷ്യം ചമക്കാത്ത കവികള്‍.. സാഹിത്യകാരന്മാര്‍.. ഭാരതീയ സാഹിത്യത്തില്‍ കുറവാണ്.. കാളിദാസന്‍ മുതല്‍... ഇങ്ങു നമ്മുടെ കര്‍ണന്‍ വരെ.. ഇനി ഞാന്‍ ഉറങ്ങട്ടെ .. അതില്‍ പ്രത്യേകം.. എടുത്തു പറയേണ്ടി വരും ഭാഷയില്‍ ഒരു നില്പില്ലാതെ പ്ലൂട്ടോ പോലെ ഒരു നില നില്‍പ്പില്ലാത്ത ഒരു കൃതിയും.. ചില നിരൂപണങ്ങളും ആയി കഴിഞ്ഞിരുന്ന ഒരു കഥാകാരനെ കാവ്യ കുതുകികളുടെ പ്രിയന്‍ ആകിയത്.. ഈ പുസ്തകം ആണ് ദ്രൌപദി താമര പൂവിന്റെ ഗന്ധമാര്‍നവള്‍.. ഇരുണ്ട മേനിയാള്‍... കരിം കുഴലി .. അഞ്ചു പുരുഷമാരെ വേട്ടു പാഞ്ചാലി ആയവള്‍ ...

നക്ഷത്രങ്ങളെ കാവല്‍

ഇന്ദ്രസേന

പദ്മ രാജന്റെ എന്നെ വളരെ ആകര്‍ഷിച്ച രണ്ടു നോവലുകള്‍ ഉണ്ട്.. ഒന്ന് മരിക്കുന്നതിനു കുറച്ചു മുമ്പ് മാതൃഭൂമിയില്‍ വന്ന പ്രതിമയും രാജ കുമാരിയും .. അതിലും വളരെ മുന്‍പ് കുംകുമം വാരികയില്‍ വന്ന.. നക്ഷത്രങ്ങളെ കാവല്‍ വിഷയ ലമ്പടന്‍ ആയ പ്രഭു.. അവന്റെ ദുര്‍ നടപടികള്‍ അറിയാതെ അവനെ സ്നേഹിച്ച കല്യാണി കുട്ടി.. അച്ഛനില്ലാത്ത അവള്‍ അല്പവും ഭയക്കാതെ സിംഹത്തിന്റെ ഗുഹയില്‍ ചെല്ലുകയാണ്.. മൂന്നു വേശ്യകളും ആയി ധൂര്തടിച്ച ഒരു രാത്രിക്ക് ശേഷം .. മുല്ല പൂ പോലെ സുന്ദരി ആയ കല്യാണി കുട്ടിയും മുഴുകുടിയന്‍ ആയ അവനെ അവള്ക്ക് താങ്ങാന്‍ ആവുന്നില്ല ..

ഭുജംഗയ്യന്റെ ദശാവതാരങ്ങള്‍

ഇന്ദ്രസേന
ഇന്നലെ രാത്രി മൂന്നു മണി വരെ ഇരുന്നു വായിച്ചു തീര്‍ത്ത നോവല്‍ ഭുജംഗയ്യന്റെ ദശാവതാരങ്ങള്‍ ... പണ്ട് മാതൃഭൂമിയില്‍ വന്നിരുന്നു .. കന്നഡ നോവല്‍.. ശ്രീകൃഷ്ണ ആലനഹള്ളി എഴതി.. എ .വി എം.നാരായണന്റെ വിവര്‍ത്തനം ഉറക്കം കളഞ്ഞു വായിക്കണം എങ്കില്‍.. അതിനു അത്ര ആകര്‍ഷണം ഉണ്ടാവും എന്ന് ഒരു ലിങ്ങായത്തു കാരനായ ഗ്രാമീണ കര്‍ഷകന്റെ ജീവിതത്തിലെ വിവിധ വഴി തിരിവുകള്‍ മഴയെ മാത്രം ആശ്രിയിച്ചു വിളവിറക്കുന്ന ഗ്രാമീണരുടെ ഒരു പ്രതിനിധി ആദ്യത്തെ ഹോട്ടല്‍ തുടങ്ങുന്നു.. ഒരു പെണ്ണുമായി പ്രണയത്തില്‍ ആകുന്നു.. ഭാര്യയുടെ എതിര്‍പ്പ് കണക്കകാതെ അവളെ വിവാഹം കഴിച്ചു ജാതിയില്‍ ചേര്‍ത്ത് ഭാര്യ ആക്കുന്നു..

ഭാരത പര്യടനം - കുട്ടികൃഷ്ണമാരാര്‍

ഇന്ദ്രസേന
ദുര്യോധനന്റെ ശരികള്‍.. ആശ്രിത സ്നേഹം .. പിതൃ സ്നേഹം സഹോദരീ സ്നേഹം.. അമ്മയോടുള്ള ആദരവ് .. ഗദാ യുദ്ധ വീരന്‍ എന്നാ അഹങ്കാരം . കര്‍ണനോടുള്ള അഗാധമായ സ്നേഹം.. സഭയില്‍ ആക്ഷേപിക്കപെടുമ്പോള്‍ സംശയം ഇല്ലാതെ ഒരു കുടം വെള്ളം കൊണ്ട് വന്നു അവനെ അംഗ രാജാവായി വാഴിക്കുന്ന വിശാലത. .തരളത. അന്ത്യ യുദ്ധത്തില്‍ ഭീമന്‍ നിയമം തെറ്റിച്ചു തുടക്കടിച്ചു വീഴ്ത്തുമ്പോള്‍.. ആ മഹാ പടയാളിയുടെ ശരീരത്തിലേക്ക് ദേവന്മാര്‍ പുഷപ്പ വൃഷ്ട്ടി അര്‍പ്പിച്ചു ദേവകള്‍ പുഷപ്പ വൃഷ്ട്ടി അര്ച്ചിക്ക വിധം എങ്ങിനെ ദുര്യോധനന്‍ ഒരു വീര യോധാവായി എന്നാണു ഭാരത പര്യടനം നമ്മോടു പറയുന്നത് .മഹാ ഭാരതത്തെ നിസംഗമായി പക്ഷം പിടിക്കാതെ നോക്കി കാണുന്നു മാരാര്‍

Totto-chan, the Little Girl at the Window - Tetsuko Kuroyanagi

ഇന്ദ്രസേന

കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ പുസ്തകം ആണ്. ജപ്പാനില്‍ സ്കൂള്‍ വിദ്യഭ്യാസം വളരെ കഠിനമാണ്. വല്ലാതെ ഉപദ്രവിക്കുന്ന അധ്യാപകര്‍,ശാരീരികമായും മാനസികമായും.. മാതാ പിതാക്കളും അങ്ങിനെ തന്നെ. കുട്ടികളുടെ ഇടയിലെ ആത്മഹത്യ തന്മൂലം ഏറ്റവും കൂടുതലും അവിടെയാണ് . അവിടെ തുടങ്ങിയ ഒരു തുറന്ന സ്കൂള്‍.. അവിടെ പഠിക്കാന്‍ പോകുന്ന ടോട്ടോച്ചാന്‍ എന്നാ മിടുക്കിയുടെ കഥയാണ്‌ അത്. അവള്‍ ചെല്ലുന്ന അന്ന് തന്നെ അവിടെ ചപ്പു ചവറുകള്‍ ഇടുന്ന കുഴിയില്‍ അവളുടെ മോതിരം പോകുന്നു. അവള്‍ കുഴിയില്‍ ഇറങ്ങി ചപ്പു ചവറുകള്‍ മുഴുവന്‍ വലിച്ചു മുകളിട്ട് തപ്പുകയാണ്‌ .

Tags: 

മരണം ദുര്‍ബലം - കെ സുരേന്ദ്രന്‍

ഇന്ദ്രസേന
ജ്വാല ,കാട്ടു കുരങ്ങു ,തുടങ്ങി വളരെ പ്രസിദ്ധമായ നോവലുകള്‍ക്ക് ശേഷം സുരേന്ദ്രന്‍ എഴുതിയതാണ് മരണം ദുര്‍ബലം. മഹാ കവി കുമാരന്‍ ആശാന്റെ ജീവിതം ചുവടു പിടിച്ചു എഴുതിയത് എന്ന് പ്രച്ചരിക്കപെട്ടിരുന്നു മായമ്മ എന്നാ ധനികയായ ഒരു ഒരു പതിനഞ്ചു കാരിയുടെ ജീവിതത്തിലേക്ക് ഏതാണ്ട് അമ്പതു വയസ്സുള്ള ഒരു ഒരു കവി കടന്നു വരികയാണ്. ഒരു കാര്‍ത്തിക നാളില്‍ മഴയത്ത് ഗെയിറ്റില്‍ വന്ന ഒരു പ്രാകൃത രൂപിക്ക് കയ്യില്‍ ഒരു പിടി അരി ഭിക്ഷയുമായി അവള്‍ ചെല്ലുകയാണ്. അത് അയാളുടെ കയ്യില്‍ കൊടുത്തു അവള്‍ തിരിച്ചു പോരുന്നു അത് കേരളീയ സാഹിത്യത്തിലെ അന്നത്തെ ഒരു തേജോ നക്ഷത്രമായ കവിയായിരുന്നു

Pages

Subscribe to RSS - സാഹിത്യം